2021 മാർച്ച് 25, വ്യാഴാഴ്‌ച

ആ മണൽ തുരുത്തിൽ

നഷ്ടമാം സ്നേഹത്തിൻ തൂവൽത്തുരുത്താണ് നീ ...
ചുറ്റാലുമോളംതല്ലിയ
നിലാനിർമ്മലതയിൽ
മുങ്ങിപ്പോയൊരുതുരുത്ത്.

കടിഞ്ഞൂൽ പ്രേമത്തിന്റെ
സന്ദേശകാവ്യങ്ങൾ നിനക്കായെഴുതി
പുറപ്പെടാത്ത കടലാസ് കൊണ്ട്
കല്ലടയാറിൻ കൗമാരതീരങ്ങളിൽ
ഓർമ്മകൾ കരകവിയുമാ
മണൽകടവിൽ
കുട്ടിക്കാലം തുഴയുവാൻ
ഇനിവരാത്തോരു ജന്മത്തിന്റെ
മധുരസഞ്ചാരപാതകളിൽ
നിന്നെവെറുതെ കാത്തുനിന്ന
കുട്ടിയിന്നില്ലയെന്നിൽ......
എങ്കിലും തുടരെ ഓർക്കുകയാണിപ്പോഴും....!

ശൈത്യകാലത്തിന്റെ പഠന മുറിയിൽ
ഒരേയിരിപ്പിടത്തിൽ
പെൺകാന്തമേ നിന്റെ
ഹർഷണം പൊലും തൊട്ടിടാതെ
നാമിരുകരകളിലെന്നതുപോലെ
മഴപെയ്തൊഴിഞ്ഞനാളും
വെയിൽ ചാഞ്ഞുനിന്നനാളും
മൗനവാക്ശരങ്ങളാലെന്നുള്ളിൽ
കൊടുംപിരികൊണ്ട പ്രണയാതുരയുദ്ധങ്ങൾ
നീയറിഞ്ഞിരുന്നില്ലയോ....!

2021 മാർച്ച് 21, ഞായറാഴ്‌ച

വെറുതെ തോന്ന്യാക്ഷരങ്ങൾ

കരിയിലകൾ മൂടിക്കിടന്ന 
ഒരു വിത്ത് 
പുതുമഴയിൽ മുളയ്ക്കുന്നതു 
പോലെയാണ്
ചില ജൻമങ്ങൾ, 
പാഴല്ല ജീവിതമെന്ന് തെളിയിക്കുന്നത്. 
ഓരോ തളിരിലും 
ഒരോ വർഷമാപിനികൾ വെച്ചെത്രകാലമളന്നാലും 
സ്നേഹ നിരാസങ്ങളുടെ 
ഹൃദയ ശൂന്യത മഷിയിട്ട - 
പോലെ കണ്ടെന്നു വരാം. 

2021 മാർച്ച് 20, ശനിയാഴ്‌ച

പുതിയ വരികൾ



നിൻ ഹൃദയത്തിൻ മധുപാത്രമുള്ളിൽ
തുള്ളിത്തുളുമ്പി നിന്നു .
പ്രണയത്തിൻ മലർവാകയൊന്നിൽ
അവ കൊഞ്ചിപ്പൂവായിരമ്പി വന്നൂ.

ഇരുഹൃദയങ്ങൾ തുടിച്ച തേൻ പാളികൾ
തേടിച്ചെന്നാപ്പുഴ പിന്നെയുമൊഴുകി വന്നു.
ഹൃദയത്തിൻ മധുരാത്രികളിലൊന്നിൽ
അവ കോരിത്തരിച്ചു നിൽക്കുന്നു...
ഒറ്റ വരിക്കവിതയിൽ പിറന്നു നിന്റെ
നെറ്റിയിൽ ഉതിർന്ന കുന്തലാലേ
ചുണ്ടിലിറ്റും പുഞ്ചിരിക്കിനാവേ
നിന്റെ നെഞ്ചിലി, ....

2021 മാർച്ച് 10, ബുധനാഴ്‌ച

കവിത

നടന്ന് തീർന്നെന്ന് കരുതിയ വഴികളിൽ
പിന്നേയും കാഴ്ചകൾ ബാക്കിയാകുന്നു.
എരിഞ്ഞു തീർന്ന പകൽ രാത്രിയെക്കൊണ്ട് 
വെയിൽ കൊണ്ട കിനാക്കളിൽ മഞ്ഞുരയ്ക്കുന്നു.

ഒരിറുക്കിപ്പിടുത്തത്തിൽ
സ്തംഭിച്ചുപോകുന്ന പറവ , തന്നെ
കൊല്ലുവാനാണോ വളർത്തുവാനാണോ
പിടിച്ചതെന്ന് ഭയപ്പെട്ടതുപോലെ
എല്ലാവരിലും ഒരു പ്രണയമെങ്കിലും
ഭീതിയോടെ ചിറകിട്ടടിക്കുന്നു.

ഇനിയുമൊരാകാശം നഷ്ടവസന്തങ്ങളുടെ
വിഹ്വലതകളും പേറി നിരന്നു കിടക്കുന്നുണ്ട്
ഓടിത്തളർന്നവർക്കും
വീണു പിടഞ്ഞവർക്കും
മുങ്ങിത്താണവർക്കും
ചിറകുണ്ടെങ്കിൽ ഒഴുകിനടക്കാൻ
കാലം പിന്നെയും കാഴ്ചകൾ നൽകുന്നു.

ജീവിതം പിന്നെയും നീളുകയാണ് സുഹൃത്തേ .

എഴുതി വെക്കാത്ത വിൽപത്രം കണക്കെ
പ്രണയവും
കരുതി വെക്കാത്ത നിധിപോലെ
സ്നേഹവും
ഓതിക്കൊടുക്കാത്ത നുണകൾ പോലെ
വിശ്വാസവും
തെളിവില്ലാത്ത ക്രൂരകൃത്യം പോലെ
മറ്റൊരു വസന്തവും
തിരികെ വിളിക്കുന്നു.
യാത്രകൾ തുടങ്ങുകയല്ല
തുടരുകയാണ്......!

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...