2020 മേയ് 18, തിങ്കളാഴ്‌ച

Latest.... (not finished)

പേരറിയാത്തതാം
ദുഃഖമെന്നിൽ
നാളേറെയായി പടരുന്നു
പൂവണിയാത്തതാം
വേപഥുവതത്രേ
വേരു പിണഞ്ഞ്
വളർന്നിരുന്നു

നേരമിരുളുന്ന
നേരമേതോ
മാമരക്കാടുകൾ
തേടിയെന്നും
പായും പറവ തൻ
ചിറകിൽ പിടയുമാ
ദുഃഖമെന്നിൽ
കുടഞ്ഞതാര്

ഭൂതവും ഭാവിയും
തമ്മിൽ കലർന്ന്
കാലമങ്ങനെ
പോകെപ്പോകെ
ഇരുകരം നീട്ടി
പുണർന്നവരേ
കൂടെച്ചിരിച്ചു
നടന്നവരേ

തിരകളോരോ
തീരത്ത് വന്ന്
ചൊരിയുന്നമുത്തുകൾ
കോർത്തെടുത്ത്
പുതിയ വിഭാതങ്ങൾ
കൺ തുറന്ന്


2020 മേയ് 17, ഞായറാഴ്‌ച

പേരിടാത്ത കവിത

പോയ കാലത്തിന്റെ ഓർമ്മയിൽ നിന്നും
പൂവിളിപ്പാട്ടിന്റെ ഈണത്തിൽ നിന്നും 
ഇരവും പകലും യുഗങ്ങളായി പായുന്ന 
വറുതിയും വർഷവും താണ്ടിയല്ലോ
വെയിൽ വാടും ജീവിതപ്പാതയിലേക്ക്
ഓടിത്തളർന്നു വരുന്നതിന്ന്...!
ഇവിടെയൊരുവേള പൂക്കാതിരുന്നൊരു
വന്യദുഃഖത്തിൻ ഇലയുരുക്കങ്ങൾ
ഉൾച്ചിമിഴിൽ നിറച്ച് നിത്യമൗനത്തിന്നഗാധ 
നദിയിൽ മുങ്ങിപ്പോയ നുരകൾ പറയുമോ
എവിടെയാണെവിടെയാണോർമ്മതൻ സീമകൾ
എരിയുന്നിതാ കനൽ ചില്ലമേൽ ചിറകറ്റ 
യൗവനങ്ങൾ തൻ ചിതൽക്കൂടുകൾ 
അവയിലുരുകുന്നനന്തമാമാർദ്രതയും 
അനാദിയാമന്യതയും ഏറെയഭിലാഷങ്ങളും
പോയ കാലത്തിൻ്റെ ഏടുകളിൽ
കുത്തിക്കുറിച്ചിട്ട കവിതക്കണങ്ങളിൽ
തട്ടി നോവുന്ന ഭ്രാന്തൻ കുളമ്പുകളിൽ
ഇറ്റുവീഴുന്ന രുതിരച്ചുവപ്പുകൾ പറയുമോ 
എവിടെയാണെവിടെയാണോർമതൻ സീമകൾ
കടംകൊണ്ട ഹൃദയത്തിൻ ഹിമവനങ്ങളിൽ 
നറുമണം കൊണ്ട് കൂടൊന്നൊരുക്കവേ
പകുതിയോർമ്മയും കവർന്നെടുത്തില്ലേ
കരളേറ്റുപാടിയ നൊമ്പരങ്ങൾ..
എഴുതിയാൽ തീരാത്ത വരികളിൽ
പറഞ്ഞാലൊടുങ്ങാത്ത കഥകളിൽ
പെയ്തുതോരാത്ത പൂവാകയിൽ,
പോയ കാലത്തിൻ്റെ വരിശയിൽ
പൂവിളിപ്പാട്ടിൻ്റെ വശ്യതയിൽ
മുഴുവനോർമ്മയും വീണ്ടെടുക്കുന്നു
ഏകജൻമത്തിൻ പകുതിയിൽ
മൃതരാകുവാനിനിയെത്ര നാൾ...!

2020 മേയ് 16, ശനിയാഴ്‌ച

കവിത. പുതിയത്.

പോയ കാലത്തിന്റെ ഓർമ്മയിൽ നിന്നും പൂവിളി പാട്ടിന്റെ ഈണത്തിൽ നിന്നും
ഇരവും പകലും യുഗങ്ങളായി പായുന്ന വറുതിയും വർഷവും താണ്ടിയല്ലോ
വെയിൽ വാടും ജീവിതപ്പാതയിലേക്ക് ഓടിത്തളർന്നു വരുന്നതിന്ന്.

ഇവിടെയൊരുവേള പൂക്കാതിരുന്നൊരു
വന്യദുഃഖത്തിന്നിലയുരുക്കങ്ങൾ ഉൾച്ചിമിഴിൽ നിറച്ച് നിത്യമൗനത്തിന്നഗാധ നദിയിൽ മുങ്ങിപ്പോം നുരകൾ പറയുമോ
എവിടെയാണെവിടെയാണോർമ്മതൻ സീമകൾ

എരിയുന്നിതാ കനൽ ചില്ലമേൽ ചിറകറ്റ യൗവനങ്ങൾ തൻ ചിതൽ കൂടുകൾ
അവയിൽ ഉരുകുന്നനന്തമാം ആർദ്രതയും അനാദിയാം അന്യതയും അതിലേറെ അഭിലാഷങ്ങളും

പോയ കാലത്തിൻ്റെ ഏടുകളിൽ
കുത്തിക്കുറിച്ചിട്ട കവിതക്കണങ്ങളിൽ
തട്ടി നോവുന്ന ഭ്രാന്തൻ കുളമ്പുകളിൽ
ഇറ്റ് തൂവുന്ന രുതിര ചുവപ്പുകൾ പറയുമോ എവിടെയാണെവിടെയാണോർമതൻ സീമകൾ

കടംകൊണ്ട ഹൃദയത്തിൻ ഹിമവനങ്ങളിൽ നറുമണം കൊണ്ട് നിങ്ങൾ കൂടൊന്നൊരുക്കവേ പകുതിയോർമ്മയും കട്ടെടുത്തില്ലേ
കരളേറ്റുപാടിയ നൊമ്പരങ്ങൾ

എഴുതിയാൽ തീരാത്ത വരികളിൽ
പറഞ്ഞു തീർക്കാത്ത കടംകഥകളിൽ
പൂക്കളിനിയും പെയ്തുതോരാത്ത പൂവാകയിൽ,
വസന്തം കിതയ്ക്കുന്ന ചെരിവുകളിൽ
അന്പെഴുമോർമ്മകളെ  ചുട്ടെരിക്കുന്നു
വെയിലേറ്റു വാടിയ ജന്മാന്തര 

2020 മേയ് 14, വ്യാഴാഴ്‌ച

വെറുതേ

"ജീവിതത്തിൻ്റെ പച്ചപ്പുകൾ
ഒരിക്കൽ ഉണങ്ങും
അന്ന് മുതലാണോ
നമ്മൾ ജീവിതത്തെ
സ്നേഹിച്ച് തുടങ്ങുക..?''

2020 മേയ് 9, ശനിയാഴ്‌ച

അമ്മ ദിനം

അമ്മ
സാർവ്വത്രികമായ
ഒരു വികാരമാകുന്നു.
നല്ല കൂട്ടുകാരെ തന്ന 
നല്ല സംസ്കാരം പഠിപ്പിച്ച

എല്ലാ കുഞ്ഞുങ്ങളോടും
സ്നേഹം പകർന്ന
അദ്ധ്യാപികമാരും നല്ല
അമ്മമനസുകളാകുന്നു..!
വല്യത്ത് സ്‌കൂളിലെ
പാട്ട് സാറിനെയും
പങ്കജാക്ഷി സാറിനെയും പോലെ..!!

മുഖ പുസ്തകത്തിലും
അല്ലാതെയും
അമ്മയ്ക്ക് വിളിച്ചിട്ടുള്ള
മിത്രങ്ങളുടെയും
ശത്രുക്കളുടെയും...
അങ്ങനെയങ്ങനെ
എല്ലാ അമ്മമാർക്കും....

ഞങ്ങളുടെയമ്മയ്ക്കും..!

സ്നേഹിച്ചൂട്ടിയ
പെറ്റമ്മയുടെ
കൂടെപ്പിറപ്പുകൾക്കും...!
🔸
🔹
🔸
വറ്റിയ നെഞ്ചിൽ
പാലൂട്ടി കബളിപ്പിച്ച
അമ്മച്ചിയമ്മയും,

ചെറുമകന്
തഴപ്പായ നെയ്ത് തന്ന്
വല്ലപ്പോഴും സ്നേഹിച്ച
കറുമ്പിയും
മൺമറഞ്ഞ് പോയെങ്കിലും
മായുന്നില്ല അമ്മ മനം!

മാതൃദിനാശംസകൾ

മൺട്രോത്തുരുത്ത്: പ്രകൃതി വരച്ച എസ് വളവിലൂടെ ഒരു സഞ്ചാരം. ശന്തനു കല്ലടയിൽ

ചിലയിടങ്ങൾ അങ്ങനെയാണ്. അവിടെ എത്തുമ്പോൾ നമ്മൾ ശബ്ദം കുറയ്ക്കും, മനസ്സ് തുറക്കും. മൺട്രോത്തുരുത്ത് അങ്ങനെയൊരു ഇടമാണ്. കായലിന്റെ നെഞ്ചിലൂടെ എസ...